കർദ്ദിനാൾ ബറഗാന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം - vatican news

കർദ്ദിനാൾ ബറഗാന്റെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായുടെ അനുശോചനം - vatican news

Play all audios:

Loading...

ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ ബറഗാന്റെ നിര്യാണത്തിലുള്ള തന്റെ അനുശോചനമറിയിച്ചു. മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി ഏപ്രിൽ 20-ന് റോമിൽ വച്ച് മരണമടഞ്ഞ കർദ്ദിനാൾ ഹവിയേർ ലൊസ്സാനോ ബറഗാന്റെ


നിര്യാണത്തിൽ സൊമോറ രൂപതാധ്യക്ഷൻ അഭിവന്ദ്യ ഹവിയേർ നവാറോ റൊഡ്രിഗെസ് പിതാവിന് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശം അയച്ചു. തന്റെ സന്ദേശത്തിൽ, കർദ്ദിനാൾ ബറഗാന്റെ രൂപതയായ സൊമോറ രൂപതയിലെ


വൈദികർക്കും, സമർപ്പിതർക്കും, മറ്റ് വിശ്വാസികൾക്കും അനുശോചനം രേഖപ്പെടുത്തി. ഒപ്പം കർദ്ദിനാളിന്റെ ബന്ധുമിത്രാദികൾക്കും, അദ്ദേഹം മുൻപ് സേവനം ചെയ്തിരുന്ന  സ്സക്കാത്തെക്കാസ്സ് രൂപതയ്ക്കും,


മെക്സിക്കോയിലെ മുഴുവൻ കത്തോലിക്കാസഭയ്ക്കുമുള്ള തന്റെ അനുശോചനവും പാപ്പാ അറിയിച്ചു. 1980 മുതലുള്ള തങ്ങളുടെ സൗഹൃദം എടുത്തുപറഞ്ഞ പാപ്പാ, നിസ്വാർത്ഥനായ ഈ കർദ്ദിനാൾ വർഷങ്ങളോളം ദൈവത്തിനും


സഭയ്ക്കുമായി തന്റെ സേവനം ഉഴിഞ്ഞുവച്ചിരുന്നുവെന്ന് തന്റെ സന്ദേശത്തിൽ എഴുതി.നശിച്ചുപോകാത്ത മഹത്വത്തിന്റെ കിരീടം കർത്താവായ യേശു അദ്ദേഹത്തിന് നൽകട്ടെയെന്ന് ആശംസിച്ച പാപ്പാ, എല്ലാവർക്കും തന്റെ


ശ്ലൈഹീകആശീർവാദവും നൽകി. 1996 മുതൽ 2009 വരെ, ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായി സേവനമനുഷ്‌ഠിച്ച കർദ്ദിനാൾ ബറഗാന് 89 വയസ്സായിരുന്നു. 1933 ജനുവരി 26-ന്


മെക്സിക്കോയിലെ തൊളൂകയിൽ ജനിച്ച കർദ്ദിനാൾ ബറഗാൻ 1955ലാണ് പൗരോഹിത്യം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മരണത്തോടെ കർദ്ദിനാൾ സംഘത്തിന്റെ സംഖ്യ 210 ആയി.